Wednesday, June 15, 2011






ഉറങ്ങിപ്പോയതെപ്പോഴെന്നറിയില്ല
ബാഹ്യമായ തേങ്ങലിനൊടുവില്‍
അവര്‍ക്ക് കട്ടിലൊഴിഞ്ഞുകിട്ടിയേക്കാം.
സംഭോഗത്തിനനന്തരം ശാന്തതയിലെന്നപോലെ
ധമനികളില്‍ രക്ത വേഗത്തിന്മാറ്റമുണ്ടായേക്കാം.
ചുറ്റിലും നിന്നവരോട് മാറിനില്‍ക്കാന്‍ പറയണം
ചെറു ജാലകത്തിനപ്പുറം ആ മാവിനെന്തുപറ്റിയെന്നറിയണം
എങ്കിലുമെനിക്കറിയാം....
ഞാന്‍ അത്യാസന്ന നിലയിലാണ്.

ആര്‍ത്തവവിരാമം

വാര്‍ധക്യത്തിലുമവളില്‍ കാന്തി ജ്വലിച്ചിരുന്നിരിക്കണം
അല്ലെങ്കിലീ വൈകിയ വേളയിലവള്‍ പൂത്തതെന്തിന് ?
കാലം തെറ്റി വന്ന തെക്കന്‍ കാറ്റിലും കൂരിരുട്ടിലെ പേമാരിയിലും
ഈ ചെറുപുഷ്പ്പങ്ങളെ കാത്തീടുവാന്‍
അവളെക്കൊണ്ടാവുമോ .
അവളില്‍ ആര്‍ത്തവവിരാമം സംഭവിച്ചെ
ന്ന്
ഭോഗിച്ചവന്‍ അചഞ്ചലമായി കരുതിയിരിക്കണം

തണലായിരുന്നവള്‍

അവളുടെ സിരകളില്‍ കാമാര്‍ത്തിയുണ്ടായിരുന്നു
വിശന്ന വയറുകള്‍ക്ക്‌ അനേകം
നികളാല്‍
അവള്‍
മധുരമൂട്ടിയിരുന്നിരിക്കണം
അനേകം കൈകളാല്‍ തണലായും താരാട്ടായും വിളങ്ങിയിരുന്നു.
യൗവനം അവള്‍ക്കുത്സവമായിരുന്നു

പ്രണയകാലം

ഇലകള്‍ തളിരിട്ടപ്പോള്‍
തണലായ്‌ നിന്നവനുണ്ടായിരുന്നു
അവള്‍ക്കറിയണമായിരുന്നു,
അവന്‍റെ നിസ്സീമമായ സ്നേഹം
കാലം വേര്‍പെടുത്തിയതെന്തിന് ?

അഞ്ജാതമായവ

അവളുടെ പിറവി ഇന്നും അഞ്ജാതമാണ്
ഏതു മലന്ജെരുവിലാണെന്നതു
ഏന്തി വന്ന കാറ്റിനു പോലുമറിയല്ല .
കണ്ണീരു പോലെവന്ന ചാറ്റല്‍മഴക്കും
അവളുടെ അച്ഛനമ്മമാരെക്കുറിച്ച് യാതൊന്നുറിയില്ല .




Tuesday, June 14, 2011




ഉടയാടകളെ
ഓര്‍ത്തവളില്‍ തെല്ലും ദുഖമില്ല
ഒരു പൊന്‍ പുലരിയില്‍
അവളീ ചെറു തടാകത്തിലിറങ്ങിയതോര്‍ക്കുന്നു
പരപ്പിലെ ഇളം പുല്‍തകിടിയിലെ
ഉടയാടകള്‍ക്കു നാണം വന്നോ ആവൊ ?

തെല്ലും ലജ്ജിക്കാതെ കടന്നുവന്ന
അജ്ഞാതനായ തസ്കരന്‍
വസ്ത്രങ്ങളൊന്നൊന്നായി അപഹരിച്ചു
നഷ്ടപെടലുകളെ മുന്‍കൂട്ടി കണ്ടറിയുന്ന അവള്‍
എന്തിനീ പൊയ്കയിലിറങ്ങി ?
താമരപൂക്കളുടെ നയന മഹോത്സവമില്ല ,
അരയന്നങ്ങളുടെ കൂട്ടുചേരലുകളില്ല .
ഏകാന്തതയില്‍ പുലരുന്ന വന്യമായ ഭീതി മാത്രം.

ഒരു പക്ഷേ വരാനുള്ള രാത്രി
അവള്‍ക്കു പൂര്‍ണ്ണ സഞ്ചാര സ്വാതന്ത്ര്യം നല്കിയേക്കാം
നേരം പുലരും മുന്‍പ് ലകഷ്യം കണ്ടെത്താം .
നഗ്നതക്കിരുട്ടിനാലുടയാട തീര്‍ത്തു
വളരെ വളരെ സാവധാനം സഞ്ചരിക്കാം
എന്നാല്‍ ....
ദീര്‍ഘദൃഷ്ടിയിലവള്‍ കണ്ടറിഞ്ഞ സത്യം
ഞാനിവിടെ വ്യക്തമാക്കട്ടെ ,
വരാനുള്ളതൊരു പൗര്‍ണമി രാത്രിയായിരുന്നു .