Saturday, March 23, 2013

പൊരുത്തക്കേടുകൾ

പൊരുത്തക്കേടുകൾ

ആത്മബലിയിലുമെന്നിലെ നിന്നിലും, ഞാൻ കണ്ടതു
പൊരുത്തക്കേടുകൾ  മാത്രമാണ്,
അന്വോന്യം ഘാടാലിംഗനം ചെയ്യവേ,
ചുംബിക്കാൻ മറന്ന രാവുകളെ പോലെ...
പുലർവേളയെക്കിനാവു കണ്ടു കിടന്ന,
പുതപ്പിനുള്ളിലിരു വിടവുകളെ പോലെ.
എന്നിലെ വ്യഥ കരിന്തിരി കത്തുന്നത്,
നിനക്കു കാണാമായിരുന്നു
ഒരു കുറ്റവാളിയെപോലെ, അതുണ്ടാക്കുന്ന തമസ്സിൽ
ഇരിക്കുക മാത്രമാണ് നീ ചെയ്തത്
നിറ വയറുമായി നിൽക്കവെ ,
കരഞ്ഞ മുഖമുള്ള കളിപ്പാവകളെ  തേടിഞാനലഞ്ഞു
നിനക്കു ചുറ്റുമതു കൂട്ടിവയ്ക്കുവാൻ,
നിന്നിലെ പുഞ്ചിരിയെ കണ്ടെത്തുവാൻ.

 നീ ചുവരിലുറപ്പിച്ച ഘടികാരങ്ങളുണർന്നിരുന്നു
നിദ്രാവിഹീനമായവയെന്നിൽ പാദസേവ ചെയ്തു
അസ്തമയങ്ങളിലെവിടെയോ നീ സന്തോഷിച്ചു
അവശേഷിച്ച ഒരു തുള്ളി മദ്യം ചെടിച്ചുവട്ടിലുഴിച്ചു .
നീ ലയനങ്ങളെ പ്രണയിച്ചു ,
ഞാനതി ൻറെ പൊരുൾ തേടി നടന്നു
നീ എന്റെ നഗ്നതയെ കണ്ടില്ല.
ഞാനിനി ഉടയാടകളെ തിരയട്ടെ.....
നിരത്തി വച്ച പോരുത്തക്കേടുകളുരച്ചു നോക്കുന്നു
കാലത്തിന്റെ കയങ്ങളിലേക്ക് വലിച്ചെറിയുന്നു .
 
  

Sunday, January 13, 2013

ഇരുട്ടിന്‍റെ കാവല്‍കാരന്‍

ഇരുട്ടിന്‍റെ കാവല്‍കാരന്‍

അടഞ്ഞവെളിച്ചത്തിന്‍റെ താക്കോല്‍
നീയാണെന്ന് പറയാതെ
ഇരുട്ടില്‍ കട്ടിലിനരികില്‍
കാവലിരുന്നവന്‍ ഞാനായിരുന്നു, വെറുതെ,
ചത്ത ചിത്രശലഭങ്ങളുടെ ചിറകുകള്‍ പെറുക്കിക്കൂട്ടി
നിന്‍റെ മുടിയെന്ന കറുത്ത കടലിനെയും കണ്ട്,
അഗ്രങ്ങളിലെ ഒരായിരം തിരമാലകളില്‍
പുളയുന്ന അനേകം നഗ്നശരീരങ്ങള്‍
അവരില്‍  മറച്ചുപിടിച്ച പുല്ലിംഗങ്ങള്‍


അടഞ്ഞ വാതിലിലാരോ  മുട്ടുന്നതായ്‌ കേള്‍ക്കുന്നു
നിന്‍റെ ഞെരുക്കങ്ങളില്‍, അനക്കങ്ങളില്‍ ഇടയ്ക്കിടെ,
അരുത് തുറക്കരുതെന്നും, അറിയില്ലെനിക്കെന്നും.
തുറക്കണമിന്നെനിക്കത്, പക്ഷെ.
വെളിച്ചവും വ്യക്തിയും കടന്നുവരേണമനുവാര്യം


ചത്ത ചിറകുകള്‍ പെറുക്കിക്കൂട്ടി ഞാന്‍
പുത്തനൊരു താക്കോല്‍ പണിതു ,
ഇരുട്ടില്‍ തപ്പിത്തടഞ്ഞു തുറക്കവെ അവ
പുത്തനൊരു ജീവനായ് പാറിപ്പറന്നു,
കട്ടിലിനരികില്‍ ചെന്നതും, അവളെന്തോ മൊഴിഞ്ഞതും,
വീണ്ടുമവ ചത്തുവീണെന്‍ തട്ടകത്തില്‍
യാതൊന്നുമേ പറയാതെ....